Thursday 27 October 2011

പൊതുപ്രവര്‍ത്തന രംഗത്തെ വസന്തം : ഡോ. ഹുസൈന്‍ മടവൂര്‍


പൊതുപ്രവര്‍ത്തന രംഗത്തെ വസന്തം
: ഡോ. ഹുസൈന്‍ മടവൂര്‍






 വസന്തം എന്നാണ് ഡോ. ഹുസൈന്‍ മടവൂരിന്റെ വീടിനു പേര്. വിദ്യയു ടെയും സേവനത്തിന്റെയും പ്രബോധനത്തിന്റെയും ലോകത്ത് ഹുസൈന്‍ മടവൂരിന്റെ സാന്നിധ്യം ഒരു വസന്തമാണ്. മത സംഘടനയുടെ തലപ്പത്തും സന്നദ്ധ-സാമൂഹിക കൂട്ടായ്മകളിലും ഒരേ സമയം പ്രസന്നസാന്നി ധ്യമാണ് നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍. മത നേതാക്കളെ 'ആത്മീയ നേതാക്കള്‍ എന്ന രീതിയില്‍ പരിചയ പ്പെടുത്തുന്നത് ശരിയല്ലെന്ന് ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കുന്നു. മതനേതാക്കളുടെ വാക്കുകള്‍ക്ക് ഉപദേശകന്റെയും പ്രബോധ കന്റെയും സ്വരമാണുള്ളത്. അതിനു ദിവ്യത്വം കല്‍പിക്കുന്നത് ഷിയാക്കളുടെ രീതിയാണ്. 

ഫലപ്രദമല്ലാത്ത ഡയറ്റിങ്



ഫലപ്രദമല്ലാത്ത ഡയറ്റിങ്    
 

രാവിലെ ആഹാരം കഴിക്കുന്നില്ല. ഉച്ചയ്ക്ക് ഒരു കപ്പ് ചോറ്. രാത്രി ഒരു ചപ്പാത്തി എന്നു ക്രമീകരിച്ച ശേഷ വും ശരീരഭാരം അധികമാവുക യാണെന്ന് പലരും പരാതിപ്പെടുന്നു. അമിതവണ്ണമെന്ന അവസ്ഥ പലപ്പോഴും ആപേക്ഷികമാണ്. ഉയരം സെന്റിമീറ്ററില്‍ കണക്കാക്കി അതില്‍ നിന്ന് 100 കുറയ്ക്കുന്നതാണ് ഒരാള്‍ക്ക് ആവശ്യമായ തൂക്കമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പറയുന്നു. ഇതില്‍ നിന്ന് അല്പം കൂടിയാലും നമ്മുടെ നാട്ടില്‍ അമിതവണ്ണമായി കണക്കാക്കാറില്ല. ബോഡി മാസ് ഇന്‍ഡക്‌സ് (ബി എം ഐ) ആണ് ശരീരഭാരം അധികമാണോയെന്ന് കണക്കാക്കുന്നതിനുള്ള മാന ദണ്ഡം. 

തൈറോയ്ഡുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, പോളിസിസ്റ്റിക് ഓവറി ഹോര്‍മോണ്‍ തകരാറുകള്‍, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങി അമിതവണ്ണത്തിന് ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും മിക്കവരിലും ആഹാരരീതിയും വ്യായാമമില്ലായ്മയുമാണ് വില്ലന്‍ വേഷക്കാര്‍. രോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും. പക്ഷേ തെറ്റായ ജീവിതശൈലിക്ക് ചികിത്സയില്ല. സ്വയം മാറുക മാത്രമാണ് പ്രതിവിധി. 

ശരീരഭാരം കൂടുതലുള്ള വരില്‍ ഏറിയ പങ്കും ഒരു ചായ കുടിക്കാനോ വെള്ളം കുടിക്കാനോ പോലും ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ ക്കാത്തവരാണ്. കമ്പ്യൂട്ടറിലും ടി വിക്കു മുന്നിലുമാണ് ഇന്ന് മിക്കവരും കൂടുതല്‍ സമയം ചെലവഴിക്കുന്നത്. യാത്ര കാറിലും ഓട്ടോയിലും മാത്രമാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകും. ആഹാരം ഊര്‍ജ്ജദായകമാണ്. അതിന്റെ ഒരംശമെങ്കിലും ചെലവാകണം. 

ശരീരം ആവശ്യത്തിനു മാത്രം ഊര്‍ജ്ജം ഉത്പാദിപ്പിച്ച് ബാക്കി സൂക്ഷിക്കുന്നു. ഫലമോ ഭാരം വര്‍ദ്ധിക്കുന്നു. രാത്രി വൈകി ഉറങ്ങുക എന്നത് ഇക്കൂട്ടരുടെ പ്രത്യേകതയാണ്. സ്വാഭാവികമായും രാവിലെ ഉണരുവാനും വൈകും. ഉണര്‍ന്നാലും ഉന്മേഷം തോന്നില്ല. വ്യായാമം ചെയ്യണമെന്ന് തോന്നി ല്ല. തോന്നിയാലും സമയം കിട്ടില്ല. ഇത്തരക്കാരുടെ ആഹാരവും മിക്കവാറും ഫാസ്റ്റ്ഫുഡും ലഘുഭക്ഷണമെന്നു വിളിക്കുന്ന വറുത്ത പലഹാരങ്ങളും ആയിരിക്കും. ഇവയിലടങ്ങിയ കൊഴുപ്പ് വണ്ണം കൂട്ടുന്നു. മിഠായിയും മധുരപലഹാരങ്ങളും ഭാരം അധികമാക്കുന്ന ആഹാരങ്ങളാണ്. വണ്ണം കുറയ്‌ക്കേണ്ടവര്‍ ഏതു രൂപത്തിലുള്ള മധുരവും ഒഴിവാക്കുകയാണ് നüല്ലത്. 

ഡയറ്റിങ് നടത്തി പരാജയപ്പെടുന്ന ചില സുഹൃത്തുക്കളെ പരിചയപ്പെടാം. ചിലര്‍ ഇടയ്ക്കിടെ അതായത്  നാലഞ്ചു ദിവസം അല്ലെങ്കില്‍ എട്ട്-പത്ത് ദിവസം ആഹാരം വല്ലാതെ കുറയ്ക്കും. ഇതിനായി രാവിലെ ഭക്ഷണം ഒഴിവാക്കും. ഉച്ചയ്ക്ക് വളരെ കുറവ്. രാത്രി അതിലും കുറവ് എന്നിങ്ങനെ നിയന്ത്രിക്കും. ഇങ്ങനെ ചെയ്താല്‍ പെട്ടെന്ന് മെലിയും. പക്ഷേ ഒരു യാത്രയോ വിശേഷമോ ഉണ്ടായാല്‍ അല്ലെങ്കില്‍ വിശേഷപ്പെട്ട് ഒരു ആഹാരപദാര്‍ത്ഥം കണ്ടാല്‍ നിയന്ത്രണം കാറ്റില്‍ പറത്തും. പ്രാതല്‍ കഴിഞ്ഞ് ഉച്ചയൂണു വരെ നിരാഹാരം അനുഷ്ഠിക്കുന്നവരെ പോലെയാണിവര്‍.

പട്ടിണി കിടന്ന് വിഷമിച്ചിരുന്ന ദേഹം കിട്ടാവുന്ന പോഷണം മുഴുവന്‍ വലിച്ചെടുത്ത് പൂര്‍വാധികം തടിക്കുന്നു. കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും ഡയറ്റിങ് ആരംഭിക്കും, നിറുത്താനായി മാത്രം. ഇനിയൊരു കൂട്ടര്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങില്ല. പക്ഷേ ശരീരം അത് ഉള്‍ക്കൊ ള്ളാന്‍ തയ്യാറാകില്ല. തലചുറ്റലോ പനി പോലുള്ള ഇന്‍ഫെക്ഷനുകളോ വന്ന് നിയന്ത്രണം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകും. അശാസ്ത്രീയവും അമിതവുമായ നിയന്ത്രണം വഴി ശരീരത്തിലെ പോഷകനില കുറയുന്നതാണ് ഇതിനു കാരണം. 

വേറെ ചിലരാകട്ടെ പ്രാതലും ഉച്ചഭക്ഷണവും ഒഴിവാ ക്കും. രാത്രി മാത്രമേ ഭക്ഷണമുള്ളു എന്നാണ് സങ്കല്‍പം. അത് വിഭവസമൃദ്ധ മാകും. ഇടയ്ക്ക് ചായയും ലൈറ്റായി എന്തെങ്കിലും മാത്രം. ഇടയ്ക്ക് കഴിക്കുന്നത് വട, പഴം പൊരിച്ചത് തുടങ്ങിയവയോ ഒരു പാക്കറ്റ് ഉരുളക്കിഴങ്ങ് വറുത്തതോ കശുവണ്ടിയോ ഒക്കെയായിരിക്കും. കൊഴു പ്പധികമുള്ള ''ലൈറ്റ്'' ആയതിനാല്‍ രക്തക്കുറവുണ്ടാ കുമെങ്കിലും തൂക്കം കുറയുകയില്ല. കൂടാതെ ഇടയ്ക്കി ടെ മധുരമുള്ള ചായയും ജൂസുമൊക്കെയുണ്ടാകും. ഇതിലെ മധുരവും ദേഹം വലുതാക്കുന്നു. 

ഡയറ്റിങ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഭക്ഷണനിയന്ത്രണം അമിതമായായല്‍ വേണ്ടിത്തോളം തുടര്‍ന്നു കൊണ്ട് പോകാനാവില്ല. ഒരു ഘട്ടത്തില്‍ നിറുത്തേണ്ടി വരും. കഷ്ടപ്പെട്ട് വണ്ണം കുറച്ച് സുന്ദരികളും സുന്ദരന്‍മാരുമൊക്കെയായിട്ട് വീണ്ടും പഴയപടി ആകേണ്ടി വരുന്നത് കഷ്ടമല്ലേ? അതിനാല്‍ തുടര്‍ന്ന് ചെയ്യാവുന്ന രീതിയില്‍ മാത്രം ആഹാരം നിയന്ത്രിക്കുക. മൂന്നു നേരം ആഹാരം കഴിച്ചും ഡയറ്റിങ്ങാകാം. അന്നജം അധികമു ള്ള ആഹാരം കുറയ്ക്കുക.

എണ്ണ അധികമുള്ള, കൊഴു പ്പ് കൂടിയ വസ്തുക്കള്‍ ഉപേക്ഷിക്കുക. മാംസ്യം ധാരാളമുള്ള ഇറച്ചി, മുട്ട തുടങ്ങിയവ വല്ലപ്പോഴും മാത്രമാ ക്കുക. പഴങ്ങളും പച്ചക്കറികളും അധികം കഴിക്കുക. ആഹാരത്തിന്റെ അളവ് കുറയ്ക്കാതെ തന്നെ ഇത്തരത്തില്‍ തടി കുറയ്ക്കാന്‍ സാധിക്കും. ഇടയ്ക്കിടെയുള്ള ചായയും ജൂസുമെല്ലാം കൂടിയ അളവില്‍ പഞ്ചസാര ശരീരത്തില്‍ എത്താനിടയാക്കും. അതിനാല്‍ ജൂസ് കഴിക്കുന്നെങ്കില്‍ മധുരം ചേര്‍ക്കാതിരിക്കുക. കൃത്യമായി മൂന്ന് നേരം മാത്രം ആഹാരം കഴിക്കുക. 

നടത്തമോ ചില്ലറ ജോലികളോ വ്യായാമമോ യോഗയോ നിര്‍ബന്ധമായും ശീലിക്കുക. ടിവി, കമ്പ്യൂട്ടര്‍ തുടങ്ങി നമ്മെ അലസരാക്കുന്ന വിനോദോപാധികള്‍ക്ക് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ വ്യായാമത്തിനു സമ യമുണ്ടാകും. ഇടനേരത്ത് ഉണര്‍വിനായി കഴിക്കുന്നത് ഒഴിവാക്കാനുമാകും. വൈകി ഉറങ്ങുന്നത് വൈകി ഉണരുന്നതിന് കാരണമാകും. അതുമൂലം വ്യായാമത്തിനും  രാവിലത്തെ ആഹാരത്തിനും സമയമില്ലാതാകും.

നേരിട്ടല്ലെങ്കിലും ഇതെല്ലാം അമിതവണ്ണം കുറയ്ക്കുന്നതിലെ വിലങ്ങുതടികളാണ്. പകല്‍ വെറുതെ കിടന്നുറങ്ങുന്നവര്‍ ആ സമയത്ത് ചെയ്യാവുന്ന ചില്ലറ ഹോബികള്‍ വളര്‍ത്തിയെടുക്കുക. ചുരുക്കിപ്പറഞ്ഞാല്‍ ചില്ലറ അഡ്ജ സ്റ്റ്‌മെന്റുകള്‍ ജീവിതശൈലിയില്‍ വരുത്തുക. അസുഖങ്ങളും പാരമ്പര്യവുമല്ലാത്ത അമിതവണ്ണം തീര്‍ച്ചയായും കുറയ്ക്കുവാന്‍ കഴിയും.

അതിനാല്‍ ഡയറ്റിങ് നടത്തുന്നുവെന്ന് സ്വയം വിശ്വസിച്ച് പരാജയപ്പെടുന്ന സുഹൃത്തേ, നിങ്ങള്‍ അത് ശരിയായ രീതിയിലാണ് നടപ്പിലാക്കുന്നതെന്ന് ഉറപ്പുവരുത്തുക. ന്യായീകരണങ്ങള്‍ കണ്ടെത്താതെ സ്വയം വിലയിരുത്തി തിരുത്തുക. തീര്‍ച്ചയായും വിജയിക്കും. പരാജയങ്ങളെ നമുക്ക് വിജയത്തിന്റെ ചവിട്ടുപടികളാക്കാം.

 ഡോ. എല്‍ പി അനില്‍കുമാര്‍