Showing posts with label വിചാരം. Show all posts
Showing posts with label വിചാരം. Show all posts

Monday, 14 November 2011

തകരരുത്, മനഃശക്തി


ആഗ്രഹങ്ങളുടെ കുതിരപ്പുറത്താണു മനുഷ്യരുടെ സഞ്ചാരം. ആയിരം ആശകള്‍ നിറവേറ്റപ്പെട്ടാലും ഒരെണ്ണം നടക്കാതെയാകുമ്പോള്‍ പലരും നിരാശയുടെ പടുകുഴിയില്‍ വീഴുന്നു; മനസ്സു തകരുന്നു. എന്നാല്‍, ആവശ്യങ്ങള്‍ അല്ലാഹുവിനു മുന്നില്‍ അവതരിപ്പിക്കാനും തനിക്ക് അതിനായി നിശ്ചയിക്കപ്പെട്ട സമയം വരെ ക്ഷമയോടെ കാത്തിരിക്കാനുമാണു പ്രവചാകനിര്‍ദേശം. ഇതിനിടയില്‍ മനഃശക്തി തകരരുത്. പ്രവാചകന്‍ പറഞ്ഞു: 'തിന്മയ്ക്കു വേണ്ടിയല്ലെങ്കില്‍, പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കപ്പെടും. ധൃതികൂട്ടരുതെന്നുമാത്രം'. അനുചരന്മാര്‍ ചോദി,ു: 'എന്താണു ധൃതി?' നബി (സ) പറഞ്ഞു: 'ചിലര്‍ എത്ര പ്രാര്‍ഥി,ിട്ടും ഉത്തരം കിട്ടാതെവരുമ്പോള്‍ നിരാശരായി പ്രാര്‍ഥനതന്നെ അവസാനിപ്പിക്കും'.

ക്ഷമയില്‍ മല്‍സരിക്കുക

മക്കയില്‍ പ്രബോധനം തുടങ്ങിയ ആദ്യഘട്ടങ്ങളില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ പിന്തിരിപ്പിക്കാന്‍ മൂന്നു മാര്‍ഗങ്ങളാണ് ഖുറൈഷികള്‍ സ്വീകരി,ിരുന്നത് - കൊടിയ അക്രമവും പ്രകോപനവും, കടുത്ത അപമാനം, ആരെയും വീഴ്ത്തുന്ന പ്രലോഭനം എന്നിവ. ഈ മൂന്നു ഘട്ടങ്ങളിലും പതറാതിരുന്ന പ്രവാചകന്‍, വിശ്വാസി ക്ഷമ എത്രമാത്രം മുറുകെപ്പിടിക്കണമെന്ന പാഠമാണു നല്‍കിയത്. 'മഫയുദ്ധത്തിലെ ജേതാവഫ, കോപം വരുമ്പോള്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നവനാണു കരുത്തന്‍' എന്ന പ്രശസ്തമായ ഹദീസ് പ്രവാചകന്‍ സ്വന്തം ജീവിതത്തിലുടനീളം പ്രാവര്‍ത്തികമാക്കി.

നന്മയും ഒരു ദാനം


ഒരിക്കല്‍ പ്രശസ്തമായ ഒരു ദേവാലയം സന്ദര്‍ശിക്കാന്‍ ഒരു പണ്ഡിതന്‍ എത്തി. നാട്ടിലെ ധനികരും പ്രമാണിമാരുമെല്ലാം അദ്ദേഹത്തെ സ്വീകരിച്ചു. ദേവാലയം ചുറ്റിക്കാണുമ്പോള്‍ പ്രമാണിമാര്‍ ഓരോരുത്തരായി പറഞ്ഞുകൊണ്ടിരുന്നു - 'അതു ഞാന്‍ കൊടുത്ത ഘടികാരമാണ്'. 'അതു ഞാന്‍ സംഭാവന ചെയ്ത തൂക്കുവിളക്കാണ്'. 'ഇത് എന്റെ സംഭാവനയാണ്'... എല്ലാം കേട്ട ശേഷം പണ്ഡിതന്‍ അവരോടു പറഞ്ഞു: 'ഇനിയെങ്കിലും അതൊക്കെ ദൈവത്തിനു വിട്ടുകൊടുത്തേക്കൂ...'

വിനയത്തിലാണു വിജയം


സര്‍ക്കാര്‍ വാഹനം കഴുകിവൃത്തിയാക്കുന്ന മുഖ്യമന്ത്രിയെ സങ്കല്‍പിക്കാന്‍ കഴിയുമോ? മുഖ്യമന്ത്രിയെ എന്നല്ല, ഏറ്റവും താഴേത്തലത്തിലുള്ള ഉദ്യോഗസ്ഥനെ പോലും അതിനു കിട്ടില്ല. എന്നാല്‍ ഖലീഫ ഉമറിന്റെ കഥ കേള്‍ക്കുക.